Skip to main content

Posts

Showing posts from October, 2019

പോയ് വരൂ കണ്ണേ...കോടികൾ മുടക്കി പ്രതിമകൾ നിർമ്മിക്കുന്ന നമ്മുടെ നാട്ടിൽ നിന്നെ രക്ഷിക്കാൻ സൗകര്യമില്ല

നൂറു കോടി ജനങ്ങളുടെ പ്രതീക്ഷകൾ ബാക്കിയാക്കി സുജിത്ത് യാത്രയായി       നാലു ദിവസങ്ങള്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ടാണ് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. കുട്ടി കുഴല്‍ക്കിണറില്‍ വീണ് 75 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും നാട്ടുകാരും  രക്ഷാപ്രവര്‍ത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല. നാലാം ദിവസം പിന്നിട്ടതോടെ പുലര്‍ച്ചെ ഒരുമണിയോടെ ഡോക്ടര്‍മാരുടെ സംഘം കുഴല്‍കിണറില്‍ 85 അടി താഴ്ചയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. ഇതില്‍ നിന്നും കുട്ടി മരിച്ചുവെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടര്‍മാരുടെ സംഘം എത്തുകയായിരുന്നു.  രണ്ടരവയസുകാരന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എല്ലാം പുരോഗമിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് ചന്ദ്രനില്‍ എത്താനുള്ള ടെക്നോളജി ഉണ്ടായിട്ടും കോടികൾ മുടക്കി പ്രതിമകൾ നിർമിക്കുമ്പോഴും, കുഴല്‍കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കാന്‍ സാങ്കേതിക വിദ്യ ഒന്നും ഇല്ല എന്നതാണ് യാഥാർത്ഥ്യം രാജ്യത്ത് പ്രതിമകൾ നിർമിക്കാൻ കോടിക്കണക്കിന് രൂപയാണ് ...

പ്രതീക്ഷകൾ ബാക്കിയാക്കി സുജിത്ത് പോയി. പോയി വാ കണ്ണേ...

വാളയാറിലെ പ്രതികളുടെ ശിക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിക്കാകുെമെന്ന് ന്യൂസ് 18 സർവ്വേ

  പാലക്കാട് വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാനും പ്രതികളുടെ ശിക്ഷ ഉറപ്പിക്കാനും മുഖ്യമന്ത്രിക്ക് ആവുെമെന്നും ന്യൂസ് 18 കേരള സർവ്വേ. സർവേയിൽ മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്ന് 75% പേർ പറഞ്ഞപ്പോൾ 25 % പേർ മാത്രമാണ് പ്രതികൂലിച്ചത്. ന്യൂസ് 18 അവരുടെ ഫേസ്ബുക്ക് പേജിൽ നടത്തിയ സർവ്വേയിൽ സമൂഹത്തിന്റെ നാനാമേഖലയിൽ നിന്നുള്ള  13,000 ൽ അധികം പേരാണ് പങ്കെടുത്തത്.  ബിജെപി, കോൺഗ്രസ്, മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള   പ്രതിപക്ഷ കക്ഷികൾ ഇതൊരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമ്പോഴും ഇപ്പോഴും മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് സർവ്വേയിൽ വ്യക്തമാണ്.

വാളയാര്‍ കേസിലെ പോലീസ് വീഴ്ചയില്‍ പ്രതിഷേധം: നിയമ വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

സംസ്ഥാന നിയമ വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്സാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. വാളയാര്‍ കേസിലെ  പോലീസ്  വീഴ്ചയില്‍ പ്രതിഷേധിച്ചാണ് ഹാക്കിങെന്ന് സൈബര്‍ വാരിയേഴ്സ്. സൈബര്‍ വാരിയേഴ്സിന്‍റെ വിശദീകരണം ഇങ്ങനെ. വാളയാറിലെ സഹോദരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദികളെ വെറുതെ വിട്ടിരിക്കുന്നു..!! സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. പണമില്ലാത്തവന് നീതി അകലെയാണോ..?? സർക്കാർ പദവികളിൽ ഇരിക്കുന്നവർ പോലും അധികാരം ദുർവിനിയോഗം ചെയ്തു പ്രതികളെ സംരക്ഷിക്കാൻ നോക്കുന്നു. ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ഞങ്ങൾ സംസാരിക്കും. അവർ ഞങ്ങളുടെയും സഹോദരിമാരാണ്. സർക്കാർ പുനരന്വേഷണത്തിനു ഉത്തരവിടുക. ഞങ്ങളുടെ സഹോദരിമാർ നീതി അർഹിക്കുന്നു, പ്രതികൾ ശിക്ഷിക്കപ്പെടണം. നീതി കിട്ടുന്നതുവരെ ഈ പ്രതിഷേധം തുടരും. ഇന്ന് ഒന്നിൽ നിന്ന് തുടങ്ങി പ്രതിഷേധം നാളെ പത്താകും പിന്നെയത് നൂറാകും. നീതിക്കുവേണ്ടി യുവജനങ്ങൾ തെരുവിലിറങ്ങുന്ന നാൾ വരിക തന്നെ ചെയ്യും. https://m.facebook.com/KeralaCyberWarriors/posts/1363173073852721

മാലിന്യ സംസ്കരണത്തിൽ വീഴ്ച, കൊച്ചി കോർപ്പറേഷന് 10.05 കോടി പിഴ

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിൽ വീഴ്‌ചവരുത്തിയ കൊച്ചി നഗരസഭയ്‌ക്ക്‌ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ്‌ 10.05 കോടി രൂപ പിഴ വിധിച്ചു. കളമശേരി നഗരസഭയ്‌ക്ക്‌ 1.8 കോടി രൂപയും പിഴയിട്ടിട്ടുണ്ട്‌. 2016ലെ ഖരമാലിന്യ സംസ്‌കരണനിയമപ്രകാരമുള്ള മാലിന്യ സംസ്‌കരണം സമയബന്ധിതമായി നടത്താത്തതിനാണ്‌ നടപടി. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഇതേ ആക്ഷേപങ്ങളോടെ ദേശീയ ഹരിത ട്രിബ്യൂണൽ കൊച്ചി നഗരസഭയ്‌ക്ക്‌ ഒരു കോടി രൂപ പിഴ വിധിച്ചിരുന്നു. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിലെയും ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാനതല നിരീക്ഷണ സമിതിയിലെയും വിദഗ്‌ധർ വിലയിരുത്തിയാണ്‌ പിഴ വിധിച്ചത്‌. ഖരമാലിന്യ സംസ്‌കരണത്തിന്‌ സംവിധാനം ഏർപ്പെടുത്താൻ നഗരസഭകൾക്ക്‌ മൂന്നുവർഷത്തെ സമയം അനുവദിച്ചിരുന്നു. 25ന്‌ അതിന്റെ കാലാവധി അവസാനിച്ചു.

കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി എന്ന് പ്രചരിക്കുന്ന വാർത്തകൾ വ്യാജം

തമിഴ്നാട് തിരുച്ചിറപ്പള്ളയിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി എന്ന് പ്രചരിക്കുന്ന വാർത്തകൾ വ്യാജം. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് മുൻപ് നടന്ന സംഭവത്തിന്റേത്. ധാരാളം ഷെയറുകളാണ് ഇതിനകം തന്നെ വന്നുകൊണ്ടിരിക്കുന്നത്. കുഴൽക്കിണറിൽ വീണ കുട്ടിയെ 48 മണിക്കൂർ പിന്നിട്ടിട്ടും ഇതുവെരെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.നിലവിൽ നൂറടി താഴ്ചയിലുള്ള കുട്ടി കൂടുതൽ താഴ്ചയിലേക്ക് പോകാതിരിക്കാനാണ് വളരെ പതുക്കെ കുഴിയെടുക്കുന്നതെന്നായിരുന്നു മന്ത്രി വിജയഭാസ്കറിന്റെ പ്രതികരണം. സമാന്തരമായി കുഴിയെടുക്കുമ്പോൾ അത് കുട്ടിയെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ടെന്നും ചെറിയ വിറയലുകൾപോലും കുട്ടിയെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടുമെന്നും അതിനാലാണ് കുഴിയെടുക്കുന്നത് വൈകുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടുവയസ്സുകാരനായ സുജിത്ത് വിൽസൺ കളിക്കുന്നതിനിടെ ഉപയോഗശൂന്യമായികിടന്നിരുന്ന കുഴൽക്കിണറിലേക്ക് വീണത്. ആദ്യം 26 അടിയോളം താഴ്ചയിലായിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് പോയിരുന്നു. കുഴൽക്കിണറിന് അടുത്തായി ആദ്യം കുഴിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടി ...

5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് യുണിസെഫ്‌

അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന്‌ യുണിസെഫ്‌ റിപ്പോർട്ടുകൾ പുറത്തു വന്നു. 2018ൽ 8.82 ലക്ഷം കുഞ്ഞുങ്ങളാണ്‌ ഇന്ത്യയിൽ മരിച്ചത്‌. നൈജീരിയയും (8.66 ലക്ഷം) പാകിസ്ഥാനു (4.09ലക്ഷം)മാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്‌. ഏറ്റവും അധികം ജനസംഖ്യയുള്ള ചൈന (1.46ലക്ഷം) ആറാം സ്ഥാനത്താണ്‌. ഇന്ത്യയിൽ ശരാശരി മരണനിരക്ക്‌ 1000ത്തിന്‌ 37 ആണ്‌. യുണിസെഫ്‌ 16ന്‌ പ്രസിദ്ധീകരിച്ച ‘ദ സ്‌റ്റേറ്റ്‌ ഓഫ്‌ ദ വേൾഡ്‌സ്‌ ചിൽഡ്രൻ’ റിപ്പോർട്ടിലാണ്‌ ഇന്ത്യയുടെ മോശം അവസ്ഥ വെളിവാക്കുന്നത്‌. ഇന്ത്യയിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിൽ 69 ശതമാനത്തിനും കാരണം പോഷകാഹാരക്കുറവാണെന്ന്‌ റിപ്പോർട്ട്‌ പറയുന്നു. രണ്ടിൽ ഒരു കുട്ടി പോഷകാഹാരക്കുറവും 35 ശതമാനം കുട്ടികൾ വളർച്ചാ മുരടിപ്പും നേരിടുന്നു. ആറുമുതൽ 23 മാസംവരെ പ്രായമുള്ള കുട്ടികളിൽ 42 ശതമാനത്തിനുമാത്രമാണ്‌ കൃത്യമായി ഭക്ഷണം ലഭിക്കുന്നത്‌.

അങ്കം മുറുകി; ബി.ജെ.പി.യുടെ കേരള അധ്യക്ഷനാകാൻ തമ്മിലടി തുടങ്ങി

തിരുവനന്തപുരം : കേരളത്തിൽ അധ്യക്ഷനാകാൻ ഗ്രൂപ്പടിസ്ഥാനത്തിലും അല്ലാതെയും ബി.ജെ.പി.യിൽ തമ്മിലടി ശക്തം. പി.എസ്. ശ്രീധരൻപിള്ള ഗവർണറാകുന്നതോടെ പകരക്കാരൻ ആരെന്നറിയാൽ അമിത്ഷായുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് അണികൾ. അധ്യക്ഷനാകാൻ പ്രധാനമായും രണ്ടുപക്ഷങ്ങളുടെ ചരടുവലികളാണ് ശക്തം. കേന്ദ്രമന്ത്രി വി. മുരളീധരന്റെയും മുൻ അധ്യക്ഷൻ പി.കെ. കൃഷ്ണദാസിന്റെയും ഗ്രൂപ്പുകൾ തമ്മിലാണ് പ്രധാന മത്സരം. കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എം.ടി. രമേശ് പികെ കൃഷ്ണദാസ്  എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. വത്സൻ തില്ലങ്കേരി വരണെമെന്നും ആവശ്യം ഉയരുന്നുണ്ട്. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും രാജ്യത്ത് കാലാവസ്ഥ അനുകൂലമായിട്ടും കേരളത്തിൽ ബിജെപിയെ വളർത്താൻ നേതാക്കൾക്ക് കഴിയുന്നില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. അവസാനമായി ശ്രീധരൻ പിള്ള ബി ജെ പിക്ക് ഒരു നേട്ടവും ഉണ്ടാക്കാൻ കഴിയാതെയാണ് അധികാരം ഒഴിഞ്ഞത്.